അമൃത ആശുപത്രി അത്യാഹിത വിഭാഗത്തിന് NABH അംഗീകാരം

കൊച്ചി : 

അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്  ഗുണമേന്മയിലും  സുരക്ഷയിലും ദേശീയ നിലവാരം പാലിച്ചതിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്സിന്റെ  (NABH) അംഗീകാരം ലഭിച്ചു.

ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ, അത്യാഹിത സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം, അടിസ്ഥാന സൗകര്യങ്ങൾ, രോഗി പരിചരണ പ്രക്രിയകൾ എന്നിവയുടെ വിശദമായ വിലയിരുത്തലിനെ തുടർന്നാണ് ഈ സർട്ടിഫിക്കേഷൻ ലഭിച്ചത്. അത്യാഹിത സേവനങ്ങൾക്കായി ഈ പ്രത്യേക അംഗീകാരം നേടുന്ന രാജ്യത്തെ ചുരുക്കം ചില അത്യാഹിത പരിചരണ കേന്ദ്രങ്ങളിൽ ഒന്നാണ് അമൃത ആശുപത്രി.

അത്യാഹിത വിഭാഗത്തിൽ നിലവിൽ 30 പ്രത്യേക കിടക്കകളും, സീസണൽ വ്യതിയാനങ്ങളും വൻതോതിലുള്ള അപകടങ്ങളും കൈകാര്യം ചെയ്യുന്നതിനായി 40 അധിക കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് 24×7 ലാബ്, റേഡിയോളജി സേവനങ്ങൾ, അത്യാഹിത ഓപ്പറേഷൻ തിയേറ്റർ, പോയിൻ്റ്-ഓഫ്-കെയർ ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയുടെ പിന്തുണയുമുണ്ട്.

2012-ൽ ആരംഭിച്ച, കേരളത്തിലെ ആദ്യത്തെ അംഗീകൃത  എമർജൻസി മെഡിസിൻ എംഡി കോഴ്‌സും, കൂടാതെ ബി.എസ്.സി., എം.എസ്.സി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സുകൾ ഉൾപ്പെടെയുള്ള അലൈഡ് ഹെൽത്ത് സയൻസസ്  കോഴ്സുകലും അത്യാഹിത വിഭാഗത്തിന് കീഴിൽ നടത്തിവരുന്നു. ബി.എൽ.എസ്., എ.സി.എൽ.എസ്., പി.എ.എൽ.എസ്. സർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ (AHA) ഇൻ്റർനാഷണൽ ട്രെയിനിംഗ് സെൻ്റർ കൂടിയാണ് അമൃത ആശുപത്രി. 

Iscea

more recommended stories