

ക്രിസ്ത്യൻ മതത്തിലെ ഏറ്റവും വലിയ വിഭാഗം ആയ കത്തോലിക്ക സഭയുടെ തലവൻ ആയ പോപ്പ് ഫ്രാൻസിസിനു വേണ്ടി വിശ്വാസികൾ ഉപവസിച്ചു പ്രാത്ഥിക്കുന്നതു അദ്ദേഹത്തിന്റെ ലളിത ജീവിതത്തോടുള്ള ആദരവോടെയാണ്. അർജന്റീനയുടെ തലസ്ഥാന നഗരത്തിന്റെ ആർച് ബിഷപ് , കത്തോലിക്കാ സഭയുടെ തലവൻ എന്നീ നിലകളിലേക്കു ഉയർന്നപ്പോളെല്ലാം അദ്ദേഹം കൊട്ടാര വീടുകൾ ഒഴിവാക്കിയിരുന്നു.
സ്ഥാനം ഏറ്റെടുക്കുന്ന പോപ്പുമാരുടെ ഔദ്യോഗിക വസതിയാണ് അപോസ്തലന്മാരുടെ കൊട്ടാരം എന്നറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ പാപ്പായുടെ അപാർട്മെന്റ് എന്ന ആഡംബര പാർപ്പിടം. അതാണ് പാരമ്പര്യം. പക്ഷെ, 2013 -ൽ പോപ്പ് ആയി സ്ഥാനമേറ്റപ്പോൾ അവിടെ താമസിക്കാൻ തൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതു എല്ലാവരെയും അമ്പരപ്പിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ മുൻകാല ചരിത്രം അറിയുന്നവർ അതിൽ പ്രത്യേകത കണ്ടില്ല. പോപ്പ് ആക്കുന്നതിനു മുൻപ് അർജന്റ്റിനയിലെ ബൊഹ്നാസ് എയറീസ് (Buenos Aires )രൂപതയുടെ ആർച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോളും അദ്ദേഹം മെത്രാന്മാരുടെ കൊട്ടാര വീടിൽ താമസിക്കാൻ തയ്യാർ ആയില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കത്തോലിക്കാ സഭ തലവൻ ആയിരുന്ന പോപ്പ് പയസ് പത്താമന്റെ കാലം മുതൽ തുടരുന്ന പാരമ്പര്യം ആണ് പോപ്പ് ഫ്രാൻസിസ് തിരുത്തിയത്. വത്തിക്കാനിലെ പാപ്പാമാരുടെ അപ്പാർട്മെന്റിൽ ഒരു ഡസനിലേറെ മുറികളും, വിപുലമായ സ്റാഫിനായുള്ള താമസ സൗസൗകര്യം, എന്നിവയ്ക്ക് പുറമെ റോമാ നഗരത്തിന്റെ കാഴ്ച ആസ്വദിക്കാൻ പറ്റുന്ന ടെറസ് ഉണ്ട്.
പകരം അദ്ദേഹം തെരഞ്ഞെടുത്തത് , തൊട്ടടുത്തുള്ള മാർത്തയുടെ ഭവനം എന്നറിയപ്പെടുന്ന കെട്ടിടത്തിലെ ലളിതമായ രണ്ടുമുറി സ്വീറ്റു ആണ്. പുറത്തു നിന്ന് വരുന്ന അതിഥികൾക്ക് പാർക്കാൻ വേണ്ടി ഹോട്ടൽ/ ഡോര്മിറ്ററി സൗകര്യങ്ങളോടെ നിർമിച്ച മാർ ത്തയുടെ ഭവനത്തിൽ ആണ് വത്തിക്കാനിൽ മീറ്റിംഗുകൾക്കായി എത്തുന്ന കര്ദിനാൾമാർ താമസിക്കുന്നത്. വത്തിക്കാന്റെ ഗെസ്റ്റ് ഹൌ സ് ആണിത്.
ഈശോ സഭ പുരോഹിതൻ ആയിരുന്ന അദ്ദേഹത്തിന്റെ ജീവിത രീതി എക്കാലവും ലളിതം ആയിരുന്നു.
അർജന്റീനയിൽ ആർച് ബിഷപ്പ് ആയിരുന്നപ്പോളും അദ്ദേഹം അറിയപ്പെട്ടിരുന്നത് തിരക്കേറിയ പൊതു ഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുന്ന മെത്രാൻ എന്നായിരുന്നു.
അതെ സമയം, ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ പാ പ്പയുടെ അപാർട്മെന്റ് ഉപയോഗിക്കുമെന്നും അദ്ദേഹം തുടക്കത്തിൽ തന്നെ വ്യക്തം ആക്കിയിരുന്നു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.